പോസ്റ്റുകള്‍

ജൂൺ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രാമായണത്തിലൂടെ - 11

ഇമേജ്
കഴിഞ്ഞ ദിവസത്തെ യാത്രയിൽ വിശ്വാമിത്ര മഹർഷി കന്യാകുബ്‌ജത്തിൻ്റെ ഭരണാധികാരിയാ യിരുന്നുവെന്നു പറഞ്ഞല്ലോ. രാജഭോഗങ്ങളുപേക്ഷിച്ച് എന്തിനാണദ്ദേഹം സന്ന്യാസമാർഗത്തിലേക്കിറങ്ങിയത് എന്ന കഥകൂടി പറയണം എന്ന് തോന്നുന്നു. കാരണം. ഇന്നലെ ഒരാൾ ചോദിച്ചിരിക്കുന്നു, "ഈ കെട്ടുകഥകൾ പറയുന്ന സമയം കൊണ്ട് ജീവിക്കാനുള്ള മാർഗ്ഗം കണ്ടെത്താൻ ബോധവത്കരിച്ചു കൂടേ സ്വാമീ എന്ന്". രാമായണത്തേയും ശ്രീമദ് ഭാഗവതത്തേയും, ശ്രീമദ് ഭഗവത്ഗീതയും വേദ പുരണ ഇതിഹാസ ഉപനിഷത്തുക്കളും കെട്ടുകഥകൾ എന്നു പറയുന്ന ഹിന്ദുക്കൾ ഉള്ളതുകൊണ്ടു തന്നെയാണ് ചില വിദേശ മതപരിവർത്തനക്കാർ വേദശ്ലോകങ്ങൾ വരെ അശ്ലീലവും, തെറിയുമാണെന്നു വരെ പറയുന്നത്. ഇവരെ ഹിന്ദു എന്നല്ല ജന്തു എന്നാണ് പറയേണ്ടത്.  എന്തായാലും ഇന്നും ഇതുപോലെ നടന്നു കൊണ്ടിരിക്കുന്ന ഈ സന്യാസ കഥകൂടി പറയാം. ഒരിക്കൽ, വിശ്വാമിത്ര മഹാരാജാവ് പരിവാര സമേതം നായാട്ടിനിറങ്ങി. ഇടതൂർന്ന വനങ്ങളിൽ വേട്ടയാടി നടന്ന അവർ ഒടുവിൽ വസിഷ്ഠമഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. വസിഷ്ഠ ശിഷ്യന്മാർ, രാജാവിനെയും പരിവാരങ്ങളെയും സ്വീകരിച്ചിരുത്തി. എല്ലാവരും ക്ഷീണിതരാണ്. നല്ല വിശപ്പുമുണ്ട്. ഇവിടെനിന്ന് ഭക്ഷണമൊന്നും ...

രാമായണത്തിലൂടെ - 10

ഇമേജ്
സജ്ജനങ്ങളേ, രാമനും ലക്ഷ്മണനും ഗുരുവിനോടൊപ്പം പഴയ കാലത്തേക്ക് യാത്ര തുടരുകയാണ്. ഈ ഞാനും നിങ്ങളും ഒപ്പമുണ്ട്. മൂക്കിൻതുമ്പത്തു കോപവുമായി യുഗങ്ങളിൽ നിന്നു യുഗങ്ങളിലേക്കും അവിടെനിന്നു മന്വന്തരങ്ങളുടെ ഗുഹാമുഖങ്ങൾക്കുമപ്പുറ ത്തേയ്ക്കും നടന്നുനീങ്ങുന്ന യോഗചൈതന്യം. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ഇദ്ദേഹത്തിന്റെ ശാപകഥകൾ നമ്മുടെ പുരാണേതിഹാസങ്ങളിൽ പലയിടങ്ങളിലും കാണാം. ശിവന്റെ കോപത്തിൽ നിന്നാണത്രെ ദുർവാസാവിൻ്റെ ജനനം. താരകാസുരനിഗ്രഹത്തിനുശേഷം ദേവലോകത്ത് ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കപ്പെട്ടു. അസുരവംശത്തിൻ്റെ വേരറുത്തു എന്നു കരുതിയിരിക്കുമ്പോഴാണ് താരകപുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നിവർ പ്രതികാരം ചെയ്യാൻ വേണ്ടി തപസ്സുതുടങ്ങിയത്. അവർ ഉഗ്രതപസ്സിലൂടെ വിരാട്പുരുഷൻ വിശ്വബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി. "ഞങ്ങൾ മൂവരും വധിക്കപ്പെടുന്നത് ഒരേസമയത്ത് ഒരമ്പുകൊണ്ടായിരിക്കണം." വിചിത്രമായ ഈ ആവശ്യം കേട്ട് എല്ലാം അറിയുന്ന വിശ്വബ്രഹ്മദേവൻ അംഗീകരിച്ചു. ബുദ്ധിമാന്മാരായ അസുരന്മാർ മൂന്നു നഗരങ്ങൾ നിർമ്മിച്ച് അവിടെ താമസമാക്കി. ഇവർ മൂവരും ഒരുമിച്ച്, ഒരിടത്തുനിന്നാൽ മാത്രമേ ഇവരെ ...

രാമായണത്തിലൂടെ - 9

ഇമേജ്
ഭൃഗുവംശത്തിലെ പ്രസിദ്ധനായ കുലഗുരു ച്യവനൻ്റെ പുത്രനായിരുന്ന ഔർവ്വൻ്റെ ആശ്രമത്തിൽ വളർന്ന സഗരൻ്റെ കഥ വായിച്ചില്ലേ? കഥ വായിച്ചാൽ മാത്രം പോര. കഥാസാരം / കഥാതത്വം കൂടി മനസ്സിലാക്കണം. കൃതയുഗത്തിലും ത്രേതായുഗത്തിലും, ദ്വാപരയുഗത്തിലും അന്നത്തെ സന്യാസിമാർ ഓരോ വംശത്തിൻ്റെയും (കുലം, ഗോത്രം) ഗുരുക്കന്മാരായിരുന്നു. ഇന്ന് കുലത്തേയും, ഗോത്രത്തേയും നവോത്ഥാനിച്ച് ജാതി എന്ന ഓമനപേരിട്ട് അതിൻ്റെ യഥാർത്ഥ വശങ്ങളിൽ നിന്നും ദുർവ്യാഖ്യാനവും കൂട്ടി ചേർക്കലും ചെയ്ത് തമ്മിൽ കണ്ടാൽ മിണ്ടരുതാത്ത, തൊട്ടുകൂടാത്ത ഒന്നാക്കി മാറ്റി. ആ വേദകാലങ്ങളിലും ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഉണ്ടായിരുന്നു. പക്ഷേ ഇന്നത്തെപ്പോലെ ജാതി വേർതിരിവും, അയിത്തവും ഇല്ലായിരുന്നു. ഓരോ കുലത്തിനും ഗോത്രത്തിനും ഓരോ തൊഴിലും കർമ്മങ്ങളും ഉണ്ടായിരുന്നു. തൻ്റെ വംശത്തിൻ്റെ കർമ്മമേഖലയിൽ ഓരോരുത്തരും കൃത്യത ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ പ്രകൃതിക്ഷോഭങ്ങളും, രാജാക്കന്മാരുടെ ദൂർത്തും മൂലം മാത്രമായിരുന്നു പട്ടിണിയും കഷ്ടതയും. അപ്പോൾ മാത്രമായിരുന്നു അയൽ രാജ്യത്തു നിന്ന് ഭക്ഷ്യസാധനങ്ങൾ കടം വാങ്ങുന്നത്. ഇന്ന് പ്രജകളുടെ തലയെണ്ണി കാണിച്ച് സ്വ...

രാമായണത്തിലൂടെ - 8

ഇമേജ്
എത്ര കേട്ടാലും എത്ര പറഞ്ഞാലും എത്ര വായിച്ചാലും മതിവരാത്ത ഒരേയൊരു കാര്യമാണ് രാമായണം. ഇതൊരു കെട്ടുകഥയാണെന്ന് പ്രചരിപ്പിക്കുന്ന മതപരിവർത്തന തീവ്രവാദികൾക്ക് അസൂയ മാത്രമാണ്. എത്ര ശ്രമിച്ചിട്ടും ആർക്കും തകർക്കാൻ കഴിയാത്ത സനാതന ധർമ്മത്തിൻ്റെ അടിത്തറയാണ് ഭാരതത്തിൻ്റെ സംസ്കാരം വെളിപ്പെടുത്തുന്ന രാമായണം. സൂര്യവംശത്തിലെ പ്രസിദ്ധനായൊരു രാജാവായിരുന്നു സഗരൻ. ഹരിശ്ചന്ദ്രന്റെയും ഇക്ഷ്വാകുവിൻ്റെയും വംശത്തിൽ പിറന്ന അദ്ദേഹത്തിന്റെ ജീവിതം സംഭവ ബഹുലമായിരുന്നു. ബാഹുകൻ എന്ന സുബാഹുവിന് യാദവിയിൽ ജനിച്ച പുത്രനാണ് സഗരൻ. രാജപരമ്പരയിൽ ജനിച്ചുവെങ്കിലും സഗരൻ്റെ ബാല്യകൗമാരങ്ങൾ ഔർവ്വമഹർഷിയുടെ ആശ്രമത്തിലായിരുന്നു. സുബാഹുവിന് പ്രായമേറെച്ചെന്നിട്ടും കുട്ടികൾ ഉണ്ടായില്ല. ഒട്ടനവധി പൂജകൾക്കും പ്രാർത്ഥനകൾക്കുമൊടുവിൽ പിറന്ന കുട്ടിയാണ് സഗരൻ. എന്നാൽ മകൻ്റെ മുഖം ഒരുനോക്കു കാണുവാൻ സുബാഹുവിന് ഭാഗ്യം ലഭിച്ചില്ല. വിധി പലപ്പോഴും അപ്രതീക്ഷിതമായി അമ്പുകളെയ്യുന്നു. സമ്പദ്സമൃദ്ധമായ അയോദ്ധ്യയെ ആക്രമിച്ചു കീഴടക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു, ഹേഹയരാജാവായ താലജംഘൻ. വൃദ്ധനായ രാജാവ്, പുത്രന്മാരില്ലാതെ ദുഃഖത്തിൻ്റെ മഹാസാഗരത്തിൽ ...

രാമായണത്തിലൂടെ - 7

ഇമേജ്
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ .... ഇന്ന് തൃപ്രയാറിനടുത്ത് ചാഴൂർ ശ്രീമഠത്തിൻ്റെ ആദ്യ വാർഷികമാണ്. പൂജനീയ തന്ത്രി ശേഷ്ഠനും ജ്യോതിഷിയുമായ ശ്രീകുമാർ ജിയുടെ ക്ഷണം സ്വീകരിച്ച് രാവിലെ 9.30 ആകുമ്പോൾ അവിടെയെത്തും. വട്ടേക്കാട് ശ്രീരുദ്ര മഹായാഗത്തിലൂടെ ലോക പ്രശസ്തനായ യുവ താന്ത്രിക ആചാര്യൻ, ബ്രഹ്മശ്രീ: ഡോ. അശ്വനിദേവ് തന്ത്രികൾ തുടങ്ങി നിരവധി ശ്രേഷ്ഠന്മാർ എത്തുന്നുണ്ട്. സിനിമാ സീരിയൽ രംഗത്തെ കലാപ്രതിഭകളും എത്തിച്ചേരുന്നു. തത്സമയ ദൃശ്യങ്ങൾ https://www.facebook.com/sadhu.krishnanandhasaraswathy?mibextid=ZbWKwL എന്ന fb പ്രൊഫൈലിൽ കാണാം.  തത്കാലം ഇപ്പോൾ നമുക്ക് രാമായണ കഥാ യാത്ര പുനരാരംഭിക്കാം. വിശ്വാമിത്ര മഹർഷിയോടൊപ്പം സിദ്ധാശ്രമത്തിൻ്റെ പുണ്യഭൂമിയിൽ എത്തിയ രാമലക്ഷ്മണന്മാരോടൊപ്പം നമുക്കും യാഗരക്ഷക്കായി കാവൽ നിൽക്കാം.  പിറ്റേന്നു പ്രഭാതത്തിൽ വിശ്വാമിത്രൻ യാഗദീക്ഷ ഏറ്റുവാങ്ങി ധ്യാനത്തിലമർന്നു. ഇനി ആറുദിവസക്കാലം കഠിനമായ വ്രതമാണ്. ഏഴാംനാൾ പ്രഭാതത്തിൽ യാഗം ആരംഭിക്കും. രാമലക്ഷ്മണന്മാർ ആയുധധാരികളായി ആശ്രമകവാടത്തിൽ നിലയുറപ്പിച്ചു. ആറുദിവസങ്ങൾ കടന്നുപ...

രാമായണത്തിലൂടെ - 6

ഇമേജ്
നമസ്തേ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിവിധ തിരക്കുകളിൽ പെട്ടുപോയി. രാമായണ കഥാസാരത്തിലേക്ക് നമുക്ക് മടങ്ങാം. താടകയെ വധിച്ച രാമലക്ഷ്മണന്മാരുടേയും, ഗുരു വിശ്വാമിത്ര മഹർഷിയുടെയും പാദങ്ങളിൽ നമുക്ക് നമസ്കരിക്കാം. താടകയില്ലാത്ത ശാന്തമായ താടകാവനത്തിൽ, രാത്രി ഭയമറിയാതെ നിലാവൊഴുകി. കുയിലുകൾ സമാധാനത്തോടെ ഇടക്കിടെ മധുരഗീതങ്ങൾ പാടി. ആ താരാട്ടുകേട്ട് അവരുറങ്ങി. പിറ്റേന്ന് പ്രഭാതത്തിൽ മഹർഷി ഏറെ ആനന്ദത്തോടെ അവരെയും കൂട്ടി യാത്രയായി. “ഒരു മഹത്തായ ലക്ഷ്യം നിനക്ക് നിറവേറ്റാനുണ്ട്." ത്രികാല ജ്ഞാനിയായ മുനി ഒരു പ്രവചനം പോലെ പറഞ്ഞു. “ഓരോ മനുഷ്യനും ഈ ഭൂമിയിൽ പിറക്കുന്നത് കുറെ ലക്ഷ്യങ്ങൾ ഭേദിക്കുവാൻ തന്നെയാണല്ലോ." ഒരു ചെറുചിരിയോടെ മുനി തുടർന്നു. “കാലം നിന്റെ ലക്ഷ്യങ്ങൾ കാട്ടിത്തരുന്ന തുവരെ കാത്തിരിക്കുക. ലോകമറിയുന്ന ഒരു യോദ്ധാവാകണം. അതിന് ഇപ്പോൾതന്നെ പഠനവും പരിശീലനവും തുടങ്ങണം. പൂർവാശ്രമത്തിൽ ഞാൻ ക്ഷത്രിയനായിരുന്നു. എന്നിലുള്ള ആയോധനവിദ്യകൾ നിനക്ക് പകർന്നുതരിക എന്ന ലക്ഷ്യത്തോടുകൂടിയാണ് നിർബന്ധപൂർവം ഞാൻ നിങ്ങളെ ഈ കാനനയാത്രയ്ക്കായി കൊണ്ടുവന്നത്”. മുനിയുടെ വാക്കുകൾ കുട്ടികൾ സശ്രദ്ധം കേട്ടിരുന്നു....

അക്ഷൗഹണി പട

ഇമേജ്
പ്രാചീനഭാരതത്തിലെ വലിയ ഒരു സേനാവിഭാഗം. 21870 ആന, അത്രയും തന്നെ രഥം, അതിന്റെ മൂന്നിരട്ടി (65,610) കുതിര, അഞ്ചിരട്ടി (109,350) കാലാൾ എന്നിവ അടങ്ങിയ സൈന്യം.അക്ഷൗഹിണിക്കുമേൽ മഹാക്ഷൗഹിണി എന്നൊരു വിഭാഗംകൂടിയുണ്ട്. അത് 1,32,12,490 ആനയും അത്രയും തേരും, 3,96,37,470 കുതിരയും 6,60,62,450 കാലാളും അടങ്ങിയതാണ്. ഭാരതയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് ഏഴ്, കൗരവപക്ഷത്ത് പതിനൊന്ന് ഇങ്ങനെ ആകെ 18 അക്ഷൌഹിണിപ്പട പങ്കെടുത്ത് ചത്തൊടുങ്ങിയതായി മഹാഭാരതത്തിൽ പറഞ്ഞുകാണുന്നു. അമരകോശത്തിൽ ഇങ്ങനെ കാണുന്നു. ഏകേഭൈകരഥാ ത്ര്യശ്വാ പത്തിഃ പഞ്ചപദാതികാ പത്ത്യംഗൈസ്ത്രിഗുണൈസ്സർവ്വൈഃ ക്രമാദാഖ്യാ യഥോത്തരം സേനാമുഖം ഗുല്‌മഗണൌ വാഹിനീ പൃതനാ ചമൂഃ അനീകിനീ ദശാനീകിന്യക്ഷൌഹിണ്യഥ സമ്പദിഃ ഇതനുസരിച്ച് 1 ആന, 1 രഥം, 3 കുതിര, 5 കാലാൾ-ഇവ ചേർന്ന സൈന്യത്തെ പത്തി എന്നു പറയുന്നു. 3 പത്തി ചേർന്നതു സേനാമുഖം. (3 ആന, 3 രഥം, 9 കുതിര, 15 കാലാൾ) 3 സേനാമുഖം ചേർന്നതു ഗുല്മം. (9 ആന, 9 രഥം, 27 കുതിര, 45 കാലാൾ) 3 ഗുല്മം ചേർന്നതു  ഗണം. (27 ആന, 27 രഥം, 81 കുതിര, 135 കാലാൾ) 3 ഗണം ചേർന്നതു  വ...

ഭാരതീയ സ്ത്രീ മാഹാത്മ്യം

ഇമേജ്
പഴയകാലത്ത് സ്ത്രീകള്‍ക്ക്  വേദവും വിദ്യയും  ഇല്ലായിരുന്നു എന്നു വാദിക്കുന്നവര്‍  ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം  ഭാരതീയര്‍ വിദ്യാദേവതയെ തന്നെ സ്ത്രീരൂപത്തില്‍ സങ്കല്‍പ്പിക്കുന്നു എന്നതാണ്. ‘സരോ വിവിധ ജ്ഞാനം  വിദ്യതേ   യസ്യാം  ചിതൗ സാ  സരസ്വതി ‘ (വിവിധ വിഷയങ്ങളുടെ  യഥാതഥമായ  ജ്ഞാനത്തോടു കൂടിയത് ) എന്ന് ധാതുപാഠത്തില്‍  സരസ്വതി ശബ്ദത്തെപ്പറ്റി  സൂചിപ്പിക്കുന്നു. സരസ്സു പോലെ അഗാധവും  സ്വച്ഛവുമാണ് വിദ്യ. ബ്രഹ്മസവിധത്തില്‍ നിന്നാണ് ജ്ഞാനോല്‍പ്പത്തി എന്നതിനാല്‍ അക്കാല ജനതയ്ക്ക് ബ്രഹ്മപത്‌നി വേദങ്ങളുടെ വിദ്യാപ്രകാശിനിയായി. വിദ്യ സ്ത്രീലിംഗമായതിനാല്‍ത്തന്നെ വിദ്യാദേവത  സ്ത്രീസങ്കല്‍പ്പവുമായി. കേനോപനിഷത്തിന്റെ  ശങ്കരഭാഷ്യത്തില്‍ വിദ്യ  ‘ഉമാരൂപിണി മാ ജഗാമ സ്ത്രീരൂപ’ (വിദ്യ ഉമാരൂപിണിയായി വന്നു) എന്നു പറയുന്നു.  ത്വം മാതാ  ശതക്രതോ ( നീ   അമ്മയാണ്  യജ്ഞദേവാ) എന്ന സ്തുതി  വേദത്തിന്റെ  മാത്രം അഭിവന്ദനമാണ്.ദ്വൈത സിദ്ധാന്തകാരനായ  മാധ്വാചാര്യര്‍ അദ്ദേഹത്തിന്റെ  വേദാന...

ബ്രഹ്മജ്ഞാനിയായ സത്യകാമൻ

കുലധർമ്മം ഭഗവത് ഗീതയിൽ

ഇമേജ്
മിശ്രവിവാഹം വേണോ? കുലാചാരം നാം പാലിക്കണം.  വിശ്വകർമ്മജർ മാത്രമല്ല എല്ലാ കുലങ്ങളും അതാത് കുല ധർമ്മം പഠിക്കണം. ആചരിക്കണം. അതിലൂടെ മാാത്രമേ  സനാതന ധർമ്മം നിലനിൽക്കൂ. കുലാചാര ധർമ്മ പഠനത്തിലെ ആദ്യപാഠം ഞാനാരാണ് ഓരോരുത്തരും എന്ന് തിരിച്ചറിയുക എന്നതാണ്.   യേന കേനാപി വേശേന യേന കേനാപ്യലക്ഷിതഃ യത്ര പുത്രാശ്രമേ തിഷ്ടേത് കുലയോഗീ കുലേശ്വരി.  കുലയോഗി എവിടെ കഴിഞ്ഞാലും ശരി, ഏതു വേഷത്തിലായിരുന്നാലും എങ്ങനെ എല്ലാം എവിടെയെല്ലാം ഒളിച്ച് കഴിഞ്ഞാലും ഏതാശ്രമം സ്വീകരിച്ചാലും ശരി സദാ സർവ്വദാ കുലയോഗി തന്നെയായിരിക്കും. കുലധർമ്മത്തിൽ നിന്നും വ്യതിചലിക്കില്ല.  "ഗുരുപദേശ രഹിതാ മഹാന്ത ഇതി കേചന മോഹയന്തി ജനാൻ സർവാൻ സ്വയം പൂർവ വിമോഹിതാഃ"  ഗുരൂപദേശം കൂടാതെ സ്വയം ഗുരുവായി നടിച്ചു നടക്കുന്ന ചില ആചാര്യന്മാർ സ്വയം മായാവിമോഹിതരായിത്തീർന്നിട്ട് അന്യരേയും മായാവലയത്തിൽ ബദ്ധരാക്കിത്തീർക്കുന്നു. "ദുരാചാരപരാഃ കേചിദ്വാചയന്തി ച പാമരാ കഥം ഭൂതോ ഭവേത് സ്വാമീ സേവകാഃ സ്യൂസ്തഥാവിധാഃ".  ദുരാചാരപരന്മാരായ ചില ആചാര്യന്മാർ സാധുക്കളായ ശിഷ്യന്മാരെ തങ്ങളുടെ മാർഗ്ഗത്തിലേക്ക് തന്നെ ആനയിക്കുന്നു. ദുരാചാരമ...

രാമായണത്തിലൂടെ - 5

ഇമേജ്
സുകൃതികളേ, രാമായണമെന്ന മഹാകാവ്യത്തിലൂടെ നമുക്കു ലഭിക്കുന്ന ഒരു സന്ദേശം കർമ്മഫലം ആരായാലും അനുഭവിക്കേണ്ടി വരും എന്നത് തന്നെയാണ്. കര്‍മ്മഫലവും പുനര്‍ജന്മവും ഭാരതീയ ചിന്താധാരകള്‍ക്ക് ആധാരമായ ഗ്രന്ഥങ്ങള്‍, വിശ്വാസങ്ങള്‍, ആചാരവിചാരങ്ങള്‍, സങ്കല്‍പം എന്നിവയിലെല്ലാം പുനര്‍ജന്മത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഈ ലോകത്തില്‍ നിലനില്‍ക്കുന്നതെല്ലാം ഒരു ചാക്രികവൃത്തിക്ക് വിധേയമാണെന്നത് ആധുനിക ശാസ്ത്രവീക്ഷണമാണ്. ജനിച്ചതിനെല്ലാം മരണമുണ്ട്. മരിച്ചതിന് ജനനവുമുണ്ട്. ജനനമരണം പോലെ എല്ലാറ്റിനും ദ്വന്ദങ്ങളുണ്ടെന്നതും വസ്തുതയാണ്. സുഖം,ദുഃഖം, ലാഭം,നഷ്ടം, ഉയര്‍ച്ച താഴ്ച, ചിരി, കരച്ചില്‍, ശരിതെറ്റ് ശാസ്ത്ര ദൃഷ്ടിയിലൂടെ വിവരിച്ചാല്‍ എല്ലാറ്റിനും ജന്മമുണ്ടെങ്കില്‍ മരണമുണ്ടെന്ന് വിവക്ഷിക്കാം. ആത്മാവ് എന്താണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് ശാസ്ത്രവും, ഉപനിഷത്തും ഒരുപോലെ പറയുന്നു. വിസ്തരിച്ചുള്ള ഒരു വിവരണം ആത്മാവിനെക്കുറിച്ച് ആര് നല്‍കിയാലും അത് ആ വ്യക്തിയുടെ വീക്ഷണമെന്നേ പറയാന്‍ കഴിയൂ. ആത്മാവ് അനന്തമായി ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നു. ഇനിയും നിലനില്‍ക്കും. ഒരു ജലത്തിന്റെ കണികപോലെ, അല്ലെങ്കില്‍ ...