പോസ്റ്റുകള്‍

സനാതന ധർമ്മത്തിലേക്ക് മടങ്ങി വരിക

ഇമേജ്
"പ്രിയപ്പെട്ട സഹോദരങ്ങളെ, ഭാരതം എന്നത് വെറുമൊരു ഭൂപടമല്ല, അത് ഒരു വലിയ പ്രവാഹമാണ്. ആയിരക്കണക്കിന് വർഷങ്ങളായി ലോകത്തിന് ജ്ഞാനത്തിന്റെ വെളിച്ചം നൽകിയ പുണ്യഭൂമി. എന്നാൽ ഇന്ന് നമ്മുടെ സ്വന്തം സഹോദരങ്ങളിൽ ചിലർ ഈ മഹത്തായ പൈതൃകം ഉപേക്ഷിച്ച് അന്യമായ വഴികളിലൂടെ സഞ്ചരിക്കുന്നു. അവരോട് എനിക്ക് പറയാനുള്ളത്—നിങ്ങൾ മതം മാറിയപ്പോൾ മാറിയത് നിങ്ങളുടെ പ്രാർത്ഥനാമുറകൾ മാത്രമല്ല, നിങ്ങളുടെ ചരിത്രവും പൂർവ്വികരുടെ പോരാട്ടവീര്യവുമാണ്. ആ സത്യം തിരിച്ചറിയാൻ നാം ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കണം." 2. അധിനിവേശത്തിന്റെ കറുത്ത അധ്യായങ്ങൾ മറക്കരുത്. ഭാരതത്തിന്റെ ചരിത്രത്തിൽ പല കാലഘട്ടങ്ങളിലായി നിരവധി വിദേശ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.   പേർഷ്യൻ ആക്രമണം ( സൈറസ് ചക്രവർത്തിയുടെ നേതൃത്വത്തിൽ ബി.സി. 535ൽ പേർഷ്യക്കാർ വടക്കുപടിഞ്ഞാറൻ ഭാരതം ആക്രമിച്ചു.   (ബി.സി. 326) ൽ അലക്സാണ്ടർ ചക്രവർത്തി ഭാരതത്തെ ആക്രമിക്കുകയും ഝലം നദിക്കരയിൽ വെച്ച് പോറസ് രാജാവുമായി ഏറ്റുമുട്ടുകയും ചെയ്തു    (ബി.സി. 305): സെലൂക്കസ് നിക്കേറ്റർ ചന്ദ്രഗുപ്ത മൗര്യനുമായി യുദ്ധം ചെയ്തു.    (ബി.സി. 180 ൽ  ഇന്...

സമാധി വാർഷികം 2026

ഇമേജ്

സമാധി വാർഷികം 2026

ഇമേജ്
ഗുരുസാന്നിധ്യം പ്രകാശിക്കുന്ന  മുഹൂർത്തം:  പെരിയമ്പലം ആശ്രമത്തിലെ സ്ഥാപക ഗുരുനാഥൻ അവധൂത സിദ്ധ യോഗീശ്വരൻ സത്ഗുരു സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിൻ്റെ 32-ാമത് ജീവസമാധി വാർഷികം  സനാതന ധർമ്മത്തിൽ ഗുരുവിനും ഗുരുസമാധിക്കും നൽകിയിട്ടുള്ള സ്ഥാനം അത്യുന്നതമാണ്. വിശ്വമംഗള പഞ്ചാഹ യജ്ഞം അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വിവിധ ഹോമ കർമ്മങ്ങൾ. ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നീ പഞ്ചഭൂതങ്ങളെ പൂജിക്കുന്നു. "ഗുരുസാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ" എന്ന പ്രമാണപ്രകാരം ഈശ്വരനെക്കാൾ മുൻപേ വന്ദിക്കപ്പെടേണ്ടവനാണ് ഗുരു. പെരിയമ്പലം കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിൽ 2026 സെപ്റ്റംബർ 1 മുതൽ 5 വരെ തീയതികളിൽ നടക്കാനിരിക്കുന്ന പൂജ്യ ഗുരുനാഥന്റെ 32-ാമത് ജീവസമാധി വാർഷികം കേവലം ഒരു ചടങ്ങല്ല, മറിച്ച് ഭക്തർക്കും സാധകർക്കും ഗുരുചൈതന്യത്തിൽ ലയിക്കാനുള്ള പുണ്യവേളയാണ്. ഇതിന് തുടക്കം കുറിച്ചു കൊണ്ട്  ഏപ്രിൽ മുതൽ വിവിധ സംഘാടന പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.  സമാധിയുടെ മഹിമ 'ജീവസമാധി' എന്നത് സിദ്ധപരമ്പരകളിലെ ഉന്നതമായ ഒരവസ്ഥയാണ്. ശരീരം ഉപേക്ഷിച്ചാലും ഗുരുവിന്റെ ആത്മചൈതന്യം ആ സ്ഥാനത്ത് കുടികൊ...

നാരീശക്തി

ഇമേജ്
സ്ത്രീസൗഹൃദവും സുരക്ഷിതവുമായ ഒരു 'നവകേരളം' കെട്ടിപ്പടുക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന ചിന്തയാണ് ഈ പോസ്റ്റിന് കാരണം. ഇന്ന് കേരളത്തിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്ന അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കുമായി അവരെ ഇഷ്ടപ്പെടുന്ന മാതൃശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്നറിയുന്ന ഒരു സന്യാസി എന്ന നിലയിൽ ഭരണാധികാരികൾക്കുമുമ്പിൽ ഈയൊരു സന്ദേശം എത്തുംവരെയും ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. സാമൂഹികം, സാമ്പത്തികം, സാംസ്കാരികം എന്നിങ്ങനെ വിവിധ തലങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത്  ആവശ്യമായിരിക്കുന്നു. സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും അവർക്ക് തുല്യനീതി ഉറപ്പാക്കുന്നതിനും വേണ്ടി മനസിൽ വന്ന ചില ആശയങ്ങളും നടപടികളും താഴെ നൽകുകയാണ്. 1. സാമ്പത്തിക ശാക്തീകരണവും തൊഴിലവസരങ്ങളും ഉണ്ടാകണം.  സാമ്പത്തിക സ്വയംപര്യാപ്തതയാണ്സ്ത്രീ ശാക്തീകരണത്തിന്റെ അടിസ്ഥാനം.   തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ ആരംഭിക്കണം. ആധുനിക സാങ്കേതികവിദ്യ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് സൗജന്യ പരിശീലനം നൽകുക.  സം...

ഹൈന്ദവ സമുദായ ഐക്യം

ഇമേജ്
ആത്മീയത കേവലം പൂജകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് തെളിയിച്ച മണ്ണാണിത്. അയ്യങ്കാളി നടത്തിയ ചരിത്രപരമായ വില്ലുവണ്ടി യാത്രയും 'കല്ലുമാല' സമരവുമൊക്കെയായി ബന്ധപ്പെട്ട ചരിത്രം ഇവിടെയുണ്ട്. അടിച്ചമർത്തപ്പെട്ടവർക്ക് അക്ഷരവും ആത്മീയതയും ഒരുപോലെ പ്രാപ്യമാക്കണമെന്ന വലിയൊരു ബോധം ഈ മണ്ണിൻ്റെ ആത്മീയ പശ്ചാത്തലത്തിലുണ്ട്.  ആത്മീയതയുടെ യഥാർത്ഥ ലക്ഷ്യം അറിവ് പകരുക എന്നതാണെന്ന് അയ്യങ്കാളി വിശ്വസിച്ചു. അക്കാലത്ത് ദളിത് വിഭാഗക്കാർക്ക് വിദ്യാലയങ്ങളിൽ പ്രവേശനമില്ലായിരുന്നു. 1914-ൽ പഞ്ചമി എന്ന പെൺകുട്ടിയെ ഊരൂട്ടമ്പലത്തെ പൊതുവിദ്യാലയത്തിൽ പ്രവേശിപ്പിക്കാൻ അയ്യങ്കാളി ശ്രമിച്ചത് വലിയ വിപ്ലവമായിരുന്നു. ഇത് പിന്നീട് വലിയ സംഘർഷങ്ങളിലേക്ക് (ഊരൂട്ടമ്പലം ലഹള) നയിച്ചെങ്കിലും, "അക്ഷരം പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ വയലുകളിൽ കൃഷി ചെയ്യില്ല" എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കേരള ചരിത്രത്തിലെ ആദ്യത്തെ കർഷക സമരമായി മാറി. അടിച്ചമർത്തപ്പെട്ടവർക്ക് അക്ഷരം നിഷേധിക്കുന്നത് ആത്മീയതയ്ക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ​2. വില്ലുവണ്ടി യാത്ര: സഞ്ചാര സ്വാതന്ത്ര്യമെന്ന 'ആത്മബോധം' ​അക്കാലത്...

സന്യാസി ഗൃഹത്തിലോ ക്ഷേത്രത്തിലോ വരുമ്പോൾ

ഇമേജ്
ഒരു സന്യാസി വീട് സന്ദർശിക്കുമ്പോൾ അദ്ദേഹം ഈശ്വരചൈതന്യത്തിന്റെ പ്രതിരൂപമാണെന്ന സങ്കൽപ്പത്തിലാണ് ഭാരതീയ ആചാരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒരു സന്യാസിയെ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്: 1. സ്വീകരണം (Reception)   പാദക്ഷാളനം: സന്യാസി ഗൃഹത്തിലേക്ക് പ്രവേശിക്കുമ്പോൾ ശുദ്ധജലം നൽകി പാദം കഴുകാൻ സഹായിക്കുകയോ, അതിന് സൗകര്യമൊരുക്കുകയോ ചെയ്യുന്നത് പുണ്യമായി കരുതപ്പെടുന്നു.   അഭിവാദ്യം: കൈകൾ കൂപ്പി "നമസ്തേ" എന്നോ "നമോ നാരായണായ" എന്നോ പറഞ്ഞ് വന്ദിക്കുക. മുതിർന്ന സ്ഥാനീയ സന്യാസിമാരാണെങ്കിൽ ദണ്ഡനമസ്കാരം (സാഷ്ടാംഗ പ്രണാമം) ചെയ്യാവുന്നതാണ്. 2. ഇരിപ്പിടം (Seating)   ശുദ്ധമായ ഒരു പീഠമോ ആസനമോ (വിരിപ്പോ) നൽകുക. അദ്ദേഹം ഇരുന്നതിന് ശേഷം മാത്രം വീട്ടുകാർ ഇരിക്കുക.  അദ്ദേഹത്തിന്റെ ഇരിപ്പിടം വീട്ടിലുള്ള മറ്റുള്ളവരുടേതിനേക്കാൾ അല്പം ഉയർന്നതാകുന്നത് ആദരസൂചകമാണ്. 3. സംഭാഷണം (Conversation)  മിതഭാഷണം:  അനാവശ്യമായ കുടുംബകാര്യങ്ങളോ ലൗകികമായ പരാതികളോ പറഞ്ഞു ബോധിപ്പിക്കരുത്. പകരം ആത്മീയമായ സംശയങ്ങൾ ചോദിക്കാനും ഉപദേശങ്ങൾ തേടാനും ശ്രമിക്കുക.  വി...

പതിനെട്ടു പടികൾ

ഇമേജ്
ശബരിമല പതിനെട്ട് പടികളുടെ തത്വം പതിനെട്ട് പടികളായി പതിനെട്ട് ശരീര ബന്ധങ്ങളെ സംശോഭിപ്പിക്കുന്നു. 0 1. മൂലാധാരം  0 2. സ്വാധിഷ്ഠാനം  0 3. മണിപൂരകം  0 4. അനാഹതം  0 5. ലംബിക  0 6. വിശുദ്ധി  0 7. ആജ്ഞ  0 8.ബിന്ദു. 0 9. അര്ദ്ധ ചക്രം.  10. രോധിനി  11. നാദം  12. നാദാന്തം  13. ശക്തി  14. വ്യാപിക  15. സമന  16. ഉന്മന  17. മഹാബിന്ദു  18. സഹസ്രാരം. പതിനെട്ടുപടികള് ഈതത്വങ്ങളെ വിളംമ്പരം ചെയ്യുന്നു.  നാം ജയിക്കേണ്ട തത്ത്വങ്ങള്  പതിനെട്ട് വിധത്തിലുള്ള കലുഷതകളെ നാം ജയിക്കണമെന്നു പതിനെട്ടു പടികള് തത്ത്വ മഹിമയോടെ ഉണര്ത്തുന്നു. പഞ്ചേന്ദ്രിയങ്ങള് അഞ്ച്, പ്രാണനുകള് പത്ത്,  അന്തക്കരണങ്ങള് മൂന്ന്,  എന്നിങ്ങനെ ശരീരത്തിന്റെസ്ഥൂല, സൂക്ഷ്മ, കാരണ, ആവരണങ്ങളെ കടന്ന് ഉച്ചാവസ്ഥയിലിരിയ്ക്കുന്ന ഈശ്വരനെ ദര്ശിക്കുന്നു. പതിനെട്ട് ദുര്വികാരങ്ങളെ ജയിക്കണം അവിദ്യ, അസഹിഷ്ണുത, രാഗം, ദ്വേഷം, അമിതമായ കാമം, എന്നീ അഞ്ച് അജ്ഞാനങ്ങള് കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആറു വികാരങ്ങള് നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യ...