പോസ്റ്റുകള്‍

മാതൃപഞ്ചകം

ഇമേജ്
ശ്ലോകം – 1 ആസ്താം താവദിയം പ്രസൂതിസമയെ ദുര്‍വാരശൂലവ്യഥാ നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ എകസ്യാപി ന ഗര്‍ഭഭാര ഭരണക്ലേശസ്യ യസ്യ ക്ഷമഃ ദാതും നിഷ്ക്രിതിമുന്നതോപി തനയ: തസ്വൈ ജനന്യൈ നമഃ എന്നെ പ്രസവിക്കുന്ന സമയത്ത് അമ്മ സഹിച്ചതായ സഹിക്കാൻ കഴിയാത്ത ആ വേദന – അതിനെപ്പറ്റി അതുപോലെ വേദന അനുഭവിച്ച മറ്റൊരമ്മയ്ക്കല്ലാതെ; മറ്റാർക്കാണ് അറിയാൻ കഴിയുക? അതിരിക്കട്ടെ എന്നെ ഗർഭത്തിൽ ധരിച്ചിരുന്ന സമയത്ത് അമ്മ അനുഭവിച്ച പല തരം കഷ്ടപ്പാടുകൾ, ആഹാരത്തിൽ രുചിയില്ലായ്മ, ഛർദ്ദി, ശരീരംമെലിയൽ, പ്രസവശേഷം ഒരുകൊല്ലക്കാലം എന്റെ മലമൂത്രങ്ങളാൽ കൂടെകൂടെ മലിനമായിത്തീർന്നുകൊണ്ടിരുന്ന കിടക്കയിലെ കിടപ്പ്, എന്നെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്ത കൊണ്ട് മുറിഞ്ഞുമുറിഞ്ഞുള്ള ഉറക്കം എന്നെ വളർത്തി വലുതാക്കാൻ സഹിച്ച ക്ലേശങ്ങൾ, പലപ്പോഴും താനൊന്നും കഴിക്കാതെ പട്ടിണികിടന്നും കുഞ്ഞായിരുന്ന എനിക്ക് ആഹാരംതന്നു പോഷിപ്പിക്കൽ – ഇങ്ങനെ എണ്ണിയെണ്ണി പറയുകയാണെങ്കിൽ അവസാനിക്കാത്തെ വിധത്തിൽ വാത്സല്യത്തിന്റെ ഉറവിടമായ അമ്മ എന്നെപോറ്റിവളർത്താൻ സഹിച്ച കഷ്ടപ്പാടുകൾ – മകൻ എത്രയൊക്കെ വലിയവനായിത്തീർന്നാലും, അമ്മ മകനുവേണ്...

യോഗദണ്ഡ്

ഇമേജ്
ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ മഹാമണ്ഡലേശ്വർ സംപൂജ്യ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ 153 സന്യാസി ശിഷ്യരിൽ 61 മത്തെ ശിഷ്യൻ സത്ഗുരു: സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ദണ്ഡി സ്വാമി എന്ന പദവിയിലേക്ക്.  സംസ്ഥാന സന്യാസി സഭ (കേരളം)യുടെ കൺവീനർ, ആദിശങ്കര അദ്വൈത അഖാഡയുടെ സച്ചീവ് (ദേശീയ സെക്രട്ടറി), അഖിൽ ഭാരതീയ സന്ത് സമിതിയുടെ വൈസ് പ്രസിഡന്റ് (കേരള), അഖില ഭാരതീയ സന്യാസി സംഘ് അംഗം  എന്നീ സന്യാസി സംഘടനാ നേതൃത്വനിരയിലുള്ള സന്യാസദീക്ഷ നൽകിയ മഹാമണ്ഡലേശ്വറിന്റെ അനുഗ്രഹത്തോടെ ജഗത്ഗുരു ശങ്കരാചാര്യ ഭഗവത് പാദർ സ്ഥാപിച്ച മഠങ്ങളുടെ അംഗീകാരത്തോടെ കേരളത്തിലെ പഞ്ച കുല ഋഷി പരമ്പരയിലെ  വിശ്വകർമ്മജരുടെ ആത്മീയ ആചാര്യനായി പീഠാധീശ്വർ എന്ന പദവിയിൽ സിദ്ധ യോഗീശ്വരനായ അവധൂത മഹാ ഗുരുവിന്റെ സമാധി സ്ഥിതി ചെയ്യുന്ന പെരിയമ്പലം കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിന്റെ മഠാധിപതിയായി ധർമ്മസേവ ചെയ്തു വരുന്നു.  കുലധർമ്മ ആചരണത്തിലൂടെ കുടുംബങ്ങളിൽ ആത്മീയവും ഭൗതികവുമായ ഐശ്വര്യം പകരുക അതിലൂടെ ദേശഭക്തിയും വളർത്തുക എന്നതാണ് ഗുരു ഉപദേശത്തിലൂടെ സ്വാമി ലക്ഷ്യമാക്കുന്നത്. പാലക്കാട് മങ്കരയിൽ സ്ഥിതിചെയ്യുന്ന അ...

ഭാരതവും സ്ത്രീ സ്വാതന്ത്ര്യവും

ഇമേജ്
മിത്രങ്ങളേ,  ഈ കഴിഞ്ഞ വർഷം നമ്മുടെ ഭാരതത്തിൽ സ്ത്രീകൾക്കു നേരിട്ട പീഢനങ്ങളുടേയും, അതിക്രമങ്ങളുടേയും കണക്ക് നോക്കിയാൽ നാം ലജ്ജിച്ച് തലതാഴ്ത്തേണ്ടിവരും. "പൊലീസ് ക്രൈം രജിസ്റ്റർ കണക്ക് പ്രകാരം 2020 മുതൽ 2023 ജൂൺ വരെയുള്ള കേരളത്തിലെ കണക്ക് പരിശോധിച്ചാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഗണ്യമായ വർദ്ധനവ് കാണാൻ സാധിക്കും. 2020ൽ 12,659 അതിക്രമങ്ങളാണ് സ്ത്രീകൾക്കെതിരെ നടന്നതെങ്കിൽ 2021ൽ 16,199 ആയി ഉയർന്നു. 2022ൽ 18,943 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ഈ വർഷം ജൂൺ വരെയുള്ള കണക്ക് പ്രകാരം 9,735 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽത്തന്നെ ബലാത്സംഗക്കേസുകളുടെ കണക്കുകൾ പരിശോധിച്ചാൽ 2020-1880, 2021-229, 2022-2503, 2023 ജൂൺ വരെ 1278 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ത്രീധന പീഡനത്തെത്തുടർന്ന് 2020ൽ ആറ് പേരും 2021ൽ ഒമ്പത് പേരും 2022ൽ എട്ട് പേരും ഈ വർഷം ജൂൺ വരെ അഞ്ച് പേരുമാണ് മരിച്ചത്. സ്ത്രീകൾക്കെതിരായ ഗാർഹിക പീഡന പരാതിയിലും വലിയ വർദ്ധന പ്രകടമാവുന്നു."  "2020-2707, 2021-4997, 2022-5019, 2023-2432 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളെ ...

ലങ്കയിലെ സീത

ഇമേജ്
സത്സംഗ കുതുകികളായ സജ്ജനങ്ങളേ, നാം പുതിയ വർഷത്തിലേക്ക് കടന്നിരിക്കുന്നു. ലാഭവും നഷ്ടവും സന്തോഷവും സങ്കടവും ഇടകലർന്ന ദിവസങ്ങൾ പിന്നിട്ടു. നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവർ നമുക്കു നഷ്ടമായിട്ടുണ്ടാക്കാം. കാത്തിരുന്ന സൗഭാഗ്യമായി ചിലർ കൂടെ വന്ന് ചേർന്നിട്ടുണ്ടാകാം. കണക്കുകൂട്ടലുകൾ പലതും പിഴച്ചിട്ടുണ്ടാകാം. നാമിപ്പോൾ 2024 ന്റെ ആദ്യ മണിക്കൂറുകളിലാണ്. എല്ലാവർക്കും ശുഭകരമായ ഒരു വർഷം ആശംസിക്കുന്നു.  ഇതുപോലെ പന്ത്രണ്ട് മാസം കാത്തിരുന്ന സീതാദേവി രാവണവധവും കഴിഞ്ഞെത്തുന്ന ഭർത്താവിനെ സമീപിച്ച കഥ എത്ര വർണ്ണിച്ചാലും മതിവരില്ല. പതിവ്രതയായ ഒരു ഭാര്യയേയും ഭർത്താവ് എന്നതിലുപരി ഭരണകർത്താവ് എന്ന നിലയിൽ ജനഹിതം നടപ്പിലാക്കിയ രാമനും വർണ്ണനകൾക്കതീതമാണ്. പുതുവർഷ പുലരിയിൽ ആ ചരിത്ര കഥയിലൂടെ നമ്മുടെ മനസ്സിനെ യാത്രയാക്കാം. രാവണവധം കഴിഞ്ഞ് ഹനുമാൻ സീതാദേവിയെ കണ്ടു. രാമ രാവണ യുദ്ധ കഥ പറഞ്ഞു. നാളത്തെ ദിവസം സീതാരാമ സംഗമമാണെന്ന് കേട്ടപ്പോൾ സീത കോരിത്തരിച്ചു.   “അവിടുത്തെ ആജ്ഞപോലെ. ഞാൻ സ്വാമിയോട് എന്താണു മറുപടിയായി പറയേണ്ടത്?” ഹനുമാൻ ചോദിച്ചു.  "അങ്ങയെ കാണാൻ..ആ സ്നേഹവചസ്സുകൾ കേൾക്കാൻ, ഞാൻ കാത്തിര...

രാമായണം പറയുന്ന തത്വം

ഇമേജ്
ആത്മമിത്രങ്ങളേ, നിങ്ങളിൽ പലരേയും നേരിൽ കണ്ടിട്ടില്ലെങ്കിലും എല്ലാ ദിവസവും ആത്മസന്ദേശത്തിലൂടെ നമുക്ക് സത്സംഗം നടത്താൻ കഴിയുന്നു. പലപ്പോഴും എഴുതുന്ന വരികൾ അധികമാകുന്നു എന്നറിയാം. ചുരുക്കി എഴുതണമെന്നുണ്ട്. പക്ഷേ, അതെങ്ങിനെ സാധിക്കും?. ഒരു കഥയുടെ തത്വം ബോധ്യപ്പെടുത്തണമെങ്കിൽ അതിന്റെ ആഴങ്ങളിലേക്ക് പോകണമല്ലോ. പലർക്കും കഥകളാണിഷ്ടം. ഭാഗവത സപ്താഹ വേദികളിൽ എത്ര തവണ ഒരേ കഥ ആവർത്തിച്ച് നാം കേൾക്കുന്നു. സത്യം പറഞ്ഞാൽ കഥ കേട്ട് കഥ കേട്ട് നാം കഥയില്ലാത്തവരായി തീർന്നിരിക്കുന്നു. രാമായണവും ഭാഗവതവും ഭഗവത്ഗീതയും എല്ലാം തത്വ ഉപദേശങ്ങളാണ്.  നഗ്നത മറയ്ക്കാവുന്ന ഒരു വസ്ത്രം അരയിലുടുത്തിട്ടില്ലെങ്കിൽ പിന്നെ എന്തൊക്കെ ആഭരണങ്ങളുണ്ടായിട്ടും പ്രയോജനമില്ല. വസ്ത്രമുടുത്തിട്ടുണ്ടെങ്കിൽ പിന്നെ ആഭരണങ്ങളൊന്നുമില്ലെങ്കിൽക്കൂടെ ദോഷമില്ല താനും. അതുപോലെ സ്വയം ആത്മാനുഭൂതിയെ സമ്പാദിക്കാതെ വ്യാഖ്യാനങ്ങളും ഉപദേശങ്ങളും കഥാരൂപേണ പറയുന്നതുകൊണ്ടു വിശേഷിച്ചു പ്രയോജനമൊന്നുമില്ല.  രാമായണമെന്ന മഹാകാവ്യം നൽകുന്ന ധർമ്മ പ്രകാശം പ്രപഞ്ചം നിലനിൽക്കുന്ന കാലത്തോളം ഒരിക്കലും അസ്തമിക്കാത്തതാണ്. ഒരു വ്യക്തിയുടേയും കുടുംബത്ത...

ഐതരയോപനിഷത്തിലൂടെ ആത്മയാത്ര

ഇമേജ്
ഓം കൃഷ്ണാനന്ദ സത്ഗുരവേ നമഃ പ്രപഞ്ച സൃഷ്ടിയുടെ കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ടാകാം. എന്നാൽ മനുഷ്യ ശരീരമെന്ന ഈ മഹാത്ഭുതത്തെ സൃഷ്ടിച്ച ഈശ്വരൻ ബ്രഹ്മമായ പരമാത്മാവിനെ അടുത്തറിയാൻ ഐതരേയോപനിഷത്തിൽ നിന്നുള്ള ഈ ആത്മസന്ദേശം ഉപകാരപ്രദമാകട്ടെ എന്ന പ്രത്യാശയോടെ സമർപ്പിക്കുന്നു. ഈ ലോകം ഉണ്ടാകുന്നതിനു മുമ്പ് (പ്രത്യക്ഷമാകുന്നതിനുമുമ്പ്) ഏകമാത്രനായ പരമാത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. (“ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്. നാന്യത് കിംചനമിഷത്. സ ഈക്ഷത ലോകാന്നുസൃജാ ഇതി.”) പരമാത്മാവ് മാത്രം. മറ്റൊന്നുമില്ല. ഏതെങ്കിലും തത്ത്വത്തിലുള്ള രൂപമോ ഭാവമോ പരമാത്മാവിനില്ല. അഖണ്ഡ ചിദ്ഘനമാണത്. ആ പരമാത്മാവ് സൃഷ്ടിക്കുമുമ്പ് ഈ പ്രപഞ്ചം മുഴുവന്‍ ഒന്നായി വ്യാപിച്ചിരിക്കുകയായിരുന്നു. വ്യാപാരമുള്ളതായോ ഇല്ലാത്തതായോ വേറൊന്നും ഉണ്ടായിരുന്നില്ല. ആ ആത്മാവ് വിചാരിച്ചു: “ഞാന്‍ വിഭിന്നലോകങ്ങളെ സൃഷ്ടിക്കട്ടെയോ.” ഈ വിധം ചിന്തിച്ചതിനുശേഷം ആത്മാവ് ലോകസൃഷ്ടിക്കു തന്നെ ആഗ്രഹിച്ചു. എന്നിട്ട് സൃഷ്ടിയാരംഭിച്ചു. അംഭസ്സ് (ദ്യുലോകത്തേയും അതിനു മുകളിലുള്ള ലോകത്തേയും) മരീചി (അന്തരീക്ഷം) മര്‍ത്ത്യലോകം, ജലം (ഭൂമിയ്ക്കു താഴെയുള്ള ലോകങ്ങള്‍) എ...

രാമായണം എന്തിന്?

ഇമേജ്
ആത്മമിത്രങ്ങളേ, നിങ്ങളിൽ പലരേയും നേരിൽ കണ്ടിട്ടില്ലെങ്കിലും എല്ലാ ദിവസവും ആത്മസന്ദേശത്തിലൂടെ നമുക്ക് സത്സംഗം നടത്താൻ കഴിയുന്നു. പലപ്പോഴും എഴുതുന്ന വരികൾ അധികമാകുന്നു എന്നറിയാം. ചുരുക്കി എഴുതണമെന്നുണ്ട്. പക്ഷേ, അതെങ്ങിനെ സാധിക്കും?. ഒരു കഥയുടെ തത്വം ബോധ്യപ്പെടുത്തണമെങ്കിൽ അതിന്റെ ആഴങ്ങളിലേക്ക് പോകണമല്ലോ. പലർക്കും കഥകളാണിഷ്ടം. ഭാഗവത സപ്താഹ വേദികളിൽ എത്ര തവണ ഒരേ കഥ ആവർത്തിച്ച് നാം കേൾക്കുന്നു. സത്യം പറഞ്ഞാൽ കഥ കേട്ട് കഥ കേട്ട് നാം കഥയില്ലാത്തവരായി തീർന്നിരിക്കുന്നു. രാമായണവും ഭാഗവതവും ഭഗവത്ഗീതയും എല്ലാം തത്വ ഉപദേശങ്ങളാണ്.  നഗ്നത മറയ്ക്കാവുന്ന ഒരു വസ്ത്രം അരയിലുടുത്തിട്ടില്ലെങ്കിൽ പിന്നെ എന്തൊക്കെ ആഭരണങ്ങളുണ്ടായിട്ടും പ്രയോജനമില്ല. വസ്ത്രമുടുത്തിട്ടുണ്ടെങ്കിൽ പിന്നെ ആഭരണങ്ങളൊന്നുമില്ലെങ്കിൽക്കൂടെ ദോഷമില്ല താനും. അതുപോലെ സ്വയം ആത്മാനുഭൂതിയെ സമ്പാദിക്കാതെ വ്യാഖ്യാനങ്ങളും ഉപദേശങ്ങളും കഥാരൂപേണ പറയുന്നതുകൊണ്ടു വിശേഷിച്ചു പ്രയോജനമൊന്നുമില്ല.  രാമായണമെന്ന മഹാകാവ്യം നൽകുന്ന ധർമ്മ പ്രകാശം പ്രപഞ്ചം നിലനിൽക്കുന്ന കാലത്തോളം ഒരിക്കലും അസ്തമിക്കാത്തതാണ്. ഒരു വ്യക്തിയുടേയും കുടുംബത്ത...