പോസ്റ്റുകള്‍

അഗ്നിയാണ് ആദി പ്രണവം.

ഇമേജ്
ഓം അഗ്നിമീളേ പുരോഹിതം  യജ്ഞസ്യ ദേവമൃത്വിജം ഹോതാരം രത്നധാതമമം (മണ്ഡലം:1, സൂക്തം:1, മന്ത്രം:1)  (ഋഗ്വേദത്തിലെ പ്രഥമ മന്ത്രം) അർത്ഥം: അഗ്നീ, പുരോഹിതനും യജ്ഞത്തിന്റെ ദേവനും ഋത്വിക്കും ഹോതാവും രത്നഖചിതനുമായ നിനക്ക് സ്തുതി! എല്ലാ ഐശ്വര്യങ്ങൾക്കും കാരണവും ഊർജ സ്രോതസ്സുമായ അഗ്നിദേവനെ സ്തുതിക്കുകയാണ് ഈ മന്ത്രത്തിൽ. ഋഗ്വേദ സംഹിത ആരംഭിക്കുന്നത് ഈ സൂക്തത്തോടെയാണ്. ഈ മന്ത്രത്തിന്റെ ദ്രഷ്ടാവ് അഥവാ ഋഷി മധുച്ഛന്ദസ്സാണ്. വിശ്വാമിത്രന്റെ 101 പുത്രന്മാരിൽ 51-ാമത്തെ പുത്രനാണ് മധുച്ഛന്ദസ്സ്. വിശ്വാമിത്രനെന്നാൽ വിശ്വത്തിന്റെ മിത്രമാകുന്നു. ഇവിടെ അഗ്നിയെ സ്തുതിക്കുന്നു. അഗ്നി അഗ്രഗാമിയായ നേതാവാണ്. അഗ്രഗാമിയെന്നാൽ മുമ്പേ പോകുന്നവനെന്നും സമർത്ഥനെന്നുമർത്ഥം. യജ്ഞത്തിന്റെ പുരോഹിതനാണ്.ദേവന്മാരെ മനുഷ്യരുടെ കർമ്മത്തിലേക്ക് വിളിച്ചാനയിക്കുന്ന, കർമ്മഫലം പ്രാപിപ്പിക്കുന്നവനാണ് അഗ്നി. ഇവിടെ അഗ്നി എന്നാൽ കത്തുന്ന തീയല്ല. ഹോമകുണ്ഡത്തിൽ അർപ്പിക്കുന്ന ആഹുതികളെ സ്വീകരിക്കുകയും എല്ലാ അഭീഷ്ടങ്ങളെയും നിറവേറ്റിക്കൊടുക്കുകയും ചെയ്യുന്നവനും സമ്പത്ത് തരുന്നതിൽ മുമ്പനുമായ ദേവനാണ്. അഗ്നി എന്ന പദത്തിന് 'അഗ്രണീ: '...

നാഗ സ്തോത്രം

ഇമേജ്
*നാഗസ്തോത്രം* ബ്രഹ്മ ലോകേ ച യേ സർപ്പ: ശേഷനാഗ: പുരോഗമ നമോസ്തു തേഭ്യ: സുപ്രീത: പ്രസന്ന സന്തു മേ സദാ വിഷ്ണു ലോകേ ച യേ സർപ്പ: വാസുകി പ്രമുഖാശ്ചയേ നമോസ്തു തേഭ്യ: സുപ്രീത: പ്രസന്നാ സന്തു മേ സദാ രുദ്ര ലോകേ ച യേ സർപ്പ: തക്ഷക പ്രമുഖാസ്തഥാ നമോസ്തു തേഭ്യ: സുപ്രീത: പ്രസന്നാ സന്തു മേ സദാ ഖാണ്ഡവസ്യ തഥാ ദാ ഹേ സ്വർഗഞ്ചായേ ച സമാശ്രിതാ: നമോസ്തു തേഭ്യ: സുപ്രീത: പ്രസന്നാ സന്തു മേ സദാ സർപ്പ സത്രേ ച യേ സർപ്പ: ആസ്തികേനാഭി രക്ഷിത നമോസ്തു തേഭ്യ: സുപ്രീത: പ്രസന്നാ സന്തു മേ സദാ: പ്രളയേ ചൈവ യേ സർപ്പ: കർക്കോട പ്രമുഖാശ്ചയേ നമോസ്തു തേഭ്യ: സുപ്രീത: പ്രസന്നാ സന്തു മേ സദാ ധർമ്മ ലോകേ ച യേ സർപ്പ: വൈതരന്യാം സമാശ്രിതാ: നമോസ്തു തേഭ്യ: സുപ്രീത: പ്രസന്നാ സന്തു മേ സദാ യേ സർപ്പ: പാർവതീയേശൂ ധരീസന്ധീഷു സംസ്ഥിത നമോസ്തു തേഭ്യ: സുപ്രീത: പ്രസന്നാ സന്തു മേ സദാ ഗ്രാമേ വാ യദി വാരണ്യേ യേ സർപ്പ: പ്രചരന്തി ച നമോസ്തു തേഭ്യ: സുപ്രീത: പ്രസന്നാ സന്തു മേ സദാ പൃഥിവ്യാം ചൈവ യേ സർപ്പ: യേ സർപ്പാ ബിലസംസ്ഥിത നമോസ്തു തേഭ്യ: സുപ്രീത: പ്രസന്നാ സന്തു മേ സദാ രസാതലേ ച യേ സർപ്പ: അനന്താദി മഹാബല: നമോസ്തു തേഭ്യ:സുപ്രീത: പ്രസന്നാ സന്തു മേ സദാ   ...

നാഡീ പരിശോധന ലഘുപഠനം

ഇമേജ്
🌀 നാഡിപിടിച്ച് നോക്കി രോഗനിർണ്ണയം നടത്തുന്നതിനെ കുറിച്ച് കേട്ടിരിക്കും . ഇന്ന് അപൂർവ്വമായ ഈ വിദ്യയിൽ എങ്ങനെയാണ് നാഡിപിടിച്ച് രോഗനിർണ്ണയം നടത്തുന്നത് എന്നതിൻ്റെ സാമാന്യ വിവരണം താഴെ കൊടുക്കുന്നു 🌀 🌀 നാഡി പരീക്ഷ 🌀 🌀നാഡിയെ പരീക്ഷിക്കുന്ന സ്ഥാനങ്ങൾ 🌀 🌀 1 🌀 കൈ 🌀 2 🌀 കണ്ഠം 🌀 3 🌀 കന്നച്ചുഴി 🌀 4 🌀 കാൽ പെരുവിരൽ  🌀 5 🌀 കണങ്കാൽ ഇവകളാണ്.  ഇവയിൽ എല്ലാറ്റിലും വച്ച് കയ്യ് പരീക്ഷിക്കുന്നതാണ് ഉത്തമം. 🌀 നാഡിപരീക്ഷ കൊണ്ട് രോഗമറിയാനുള്ള കാരണം 🌀 ഹൃദയം വികസിക്കുകയും, ചുരുങ്ങുകയും ചെയ്യുമ്പോൾ നാഡി ഞരമ്പുകളും വിരിയുകയും ചുരുങ്ങുകയും ചെയ്യുന്നുണ്ട്. ഹൃദയചലനത്തിന് നാഡീചലനവും ഒത്തിരിക്കുന്നതു കൊണ്ടു.ശരീരത്തിൽ ഉള്ള രോഗങ്ങളെ ഹൃദയം അറിഞ്ഞു നാഡികൾ വഴിയായി അറിയിക്കുന്നു. വീണയിലുള്ള കമ്പികൾ എല്ലാ രാഗങ്ങളെയും പാടുന്നതു പോലെ നാഡികളും എല്ലാ രോഗങ്ങളെയും പ്രകാശിപ്പിക്കും.  🌀 നാഡി പരീക്ഷിക്കുന്ന ക്രമം 🌀 വലത്തെ കരത്തിൻ്റെ തള്ളവിരലിനു (പെരുവിരലിനു ) താഴെ ഓടുന്ന നാഡിയെ മണിക്കെട്ടിനു ഒരു അംഗുലം മേലായി വൈദ്യൻ്റെ വലത്തെ പാണിയുടെ മൂന്നു വിരൽ കൊണ്ട് (ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ ഇവ കൊണ...

മിത്രസഹൻ എന്ന കന്മാഷപാദൻ

ഇമേജ്
മിത്രസഹൻ എന്ന കന്മാഷപാദൻ ഭഗീരഥന്റെ അഞ്ചാം തലമുറയിൽപ്പെട്ട സൂര്യവംശ രാജാവായിരുന്നു മിത്രസഹൻ. ഇദ്ദേഹത്തിന്റെ പത്നിയായിരുന്നു മദയന്തി. അയോദ്ധ്യ ഭരിച്ച രാജാക്കന്മാരിൽ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. ഒരിക്കൽ നായാട്ടിനിറങ്ങിയ രാജാവ്, കാട്ടിലൂടെ ഒറ്റയ്ക്ക നടക്കുകയായിരുന്നു. ഒരാൾക്കു നടന്നു പോകാൻ മാത്രം വീതിയുള്ള ഒരു പാറയിടുക്കിലൂടെ അപ്പുറം കടക്കാൻ ശ്രമിക്കുന്ന രാജാവ്, എതിരേ വരുന്ന ഒരു സന്യാസിയെ കണ്ടു. രാജാവിനെ ശ്രദ്ധിക്കാതെ അയാളും പാറയിടുക്കിലേയ്ക്കു കയറി. “അല്പം മാറി നില്ക്കുന്നു. ഞാൻ ആദ്യം അപ്പുറം കടക്കട്ടെ ” രാജാവ് ആജ്ഞാപിച്ചു. മുനി അത് കേട്ടഭാവം നടിക്കാതെ മുന്നോട്ടു നീങ്ങി. “നിങ്ങളോടല്ലേ മാറിനില്ക്കാൻ പറഞ്ഞത് " ?  രാജാവിന് കോപം വന്നു. എന്നാൽ മുനി സൗമ്യഭാവത്തിൽ ചിരിക്കുകയാണു,  “ബ്രാഹ്മണന് ക്ഷത്രിയൻ വഴിമാറിക്കൊടുക്കണമെന്നാണ് പ്രമാണം. അതിനാൽ അങ്ങ് തിരിച്ചിറങ്ങി പുറത്ത് മാറിനില്ക്കുന്നതാണ് ഉചിതം. ചാതുർവർണ്യത്തിൽ ബ്രാഹ്മണൻ ക്ഷത്രിയനെക്കാൾ മുകളിലാണല്ലോ “ഓഹോ..അപ്പോൾ താങ്കൾ, രാജ്യം ഭരിക്കുന്ന രാജാവിനെക്കാൾ മുകളിലാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണോ?” മിത്രസഹന് കോപം വന്നു . “നിങ്ങള...

വിശ്വാമിത്രൻ

ഇമേജ്
നല്ല ചിന്തകൾക്കു മുമ്പിൽ വേദനകൾ മായ്ഞ്ഞു പോകുമെന്ന വാത്സല്യ മൊഴികൾ നൽകിയ സിദ്ധയോഗീശ്വരൻ സത്ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിലെ ചൈതന്യം എല്ലാവർക്കും അനുഗ്രഹമാകട്ടെ! എത്ര വലിയവനായാലും ചെറിയവനാകണം. ചെറുതാകും തോറും വലുതാകും. ഇതാണ് ജീവിതമാകേണ്ടതെന്ന് പഠിക്കാൻ സാധുവിന് സാധിച്ചു. അത് നിങ്ങളേപ്പോലുള്ളവർ നൽകുന്ന സ്നേഹം കൊണ്ട് മാത്രമാണ്.  ഒരു സന്യാസിയുടെ ജീവിതം സുഖങ്ങൾ നിറഞ്ഞതല്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ സാധു ഉൾപ്പെടെ പലരും പരിത്യാഗമല്ല പരിവേദനങ്ങളുടെ ഭാണ്ഡവുമായിട്ടാണ് യാത്ര ചെയ്യുന്നത്. കൊട്ടാരത്തിലെ സുഖങ്ങൾ ഉപേക്ഷിച്ച വിശ്വാമിത്രമഹാരാജാവ് സന്യാസിയായ കഥയാകട്ടെ ഈ കർക്കിടകത്തിലെ ആദ്യ കഥ. വിശ്വാമിത്രമഹർഷി. വിശ്വകർമ്മ ശില്പികളുടെ  കലാപരമായ കഴിവു കൊണ്ടും, ശാസ്ത്ര പഠനം കൊണ്ടും പ്രസിദ്ധമായി തീർന്ന രാജ്യമായിരുന്നു കന്യാകുബ്ജം. ശില്പശാസ്ത്രങ്ങളിലും കലകളിലും മാത്രമല്ല കുലചാര പ്രമാണിയും വേദപണ്ഡിതനുമായിരുന്ന വിശ്വമിത്രൻ എന്ന രാജാവ് വിശ്വാമിത്രൻ എന്ന് അറിയപ്പെട്ടു. ന്യാകുബ്ജത്തിന്റെ ഭരണാധികാരിയാ ണദ്ദേഹം. എങ്ങിനെയാണ് അദ്ദേഹം സിംഹാസനത്തിൽ നിന്നും സന്ന്യാസമാർഗത്തിലേക...

ഭാഗീരഥൻ

ഇമേജ്
പ്രയത്നം കൊണ്ട് ഒന്നും അസാദ്ധ്യമായി ഇല്ലെന്നും, കഠിനപരിശ്രമം ചെയ്താൽ എത്ര ദുഷ്കരമായ പ്രവൃത്തിയും സാധ്യമാക്കാമെന്നും നമ്മെ പഠിപ്പിക്കുന്ന സംഭവ പരമ്പരകളെ ചേർത്തിണക്കിയ മഹാകാവ്യമാണ് സാധുവിന്റെ കാഴ്ചയിൽ രാമായണം. സഹസ്ര വർഷങ്ങൾക്കിപ്പുറവും കഠിനപരിശ്രമം എന്നതിന്റെ പര്യായമായി നാം പറയുന്ന ഒരു പദമുണ്ട് ഭഗീരഥപ്രയത്നം. അതെ, വാത്മീകീ രാമായണത്തിലെ ആ ഭഗീരഥന്റെ കഥയാണിന്ന് സാധു ആത്മസന്ദേശത്തിലൂടെ സമർപ്പിക്കുന്നത്.  "ഭഗീരഥൻ" അയോദ്ധ്യയുടെ സിംഹാസനത്തിൽ അധികകാലം ഇരുന്നില്ല. അധികാരത്തെക്കാൾ ആത്മീയത ഇഷ്ടപ്പെട്ടിരുന്ന ഭഗീരഥന് യോഗികളുമായിട്ടായിരുന്നു സഹവാസം. വേദവും വേദാന്തവും പഠന വിധേയമാക്കി രാവേറെച്ചെല്ലുന്നതുവരെ അവർ ചർച്ചകൾ നടത്തും. ത്രിതലൻ എന്ന മഹായോഗിയുടെ ഉദ്ബോധനത്താൽ രാജ്യവും അധികാരവുമുപേക്ഷിച്ച് ഭഗീരഥൻ സന്യാസമാർഗ ത്തിലേക്കിറങ്ങി. ഭഗീരഥൻ രാജ്യം ഉപേക്ഷിച്ചത് ഏറെ വ്യത്യസ്തമായ രീതിയിലായിരുന്നു. തന്റെ സ്വകാര്യ സ്വത്തുക്കളത്രയും ദരിദ്രർക്കു ദാനം ചെയ്ത അദ്ദേഹം, കോസലരാജ്യം കീഴടക്കാൻ പലതവണ ശ്രമിച്ചു പരാജയപ്പെട്ട അയൽനാട്ടിലെ രാജാവിന് തന്റെ രാജ്യം ദാനം ചെയ്ത് മരവുരി ധരിച്ച് തീർഥാടന...

വാസ്തു ശാസ്ത്രം

ഇമേജ്
ഭാരതത്തിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാ സ്തുശാസ്ത്രം  എന്ന വാക്കു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ  സ്ഥാനം നോക്കൽ  എന്ന പേരിലും അറിയപ്പെടുന്നു. കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്. ഐതിഹ്യം എല്ലാ ഭൗതിക വസ്തുക്കളും  പഞ്ചഭൂതങ്ങളാൽ  നിർമ്മിതമാണെന്ന് ഹൈന്ദവ പുരാണങ്ങളിൽ പറയുന്നു. ഹൈന്ദവാചാര പ്രകാരം സൃഷ്ടിയുടെ അധിപനായ  ബ്രഹ്മാവിനാൽ  നിർമ്മിക്കപ്പെട്ടതും,   പൂണൂൽ ,  ഗ്രന്ഥം ,  കുട ,  ദണ്ഡ് ,  അഷ്ടഗന്ധം ,  കലശം ,  മുഴക്കോൽ ,  ചിത്ര പുല്ല്  എന്നിവയോടുകൂടി ജനിച്ച  വിശ്വകർമ്മാവിന്  ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്തതാണ്‌ വാസ്തുശാസ്ത്രം അഥവാ തച്ചുശാസ്ത്രം എന്ന് അറിയപ്പെടുന്നത് .  ത്രേതായുഗത്തിൽ  സർവ്വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഭൂതമാണ്‌  വാസ്തുപുരുഷൻ  എന്നാണ് ഹൈന്ദവ വിശ്വാസം.  ശിവനും   അന്ധകാരൻ എന്നു പേരായ രാക്ഷസനും തമ്മിലുണ്ടായ ഏറ്റുമുട്ടലി...