പോസ്റ്റുകള്‍

ഗരുഡോപനിഷത്ത്

ഇമേജ്
നമസ്തേ,  കഴിഞ്ഞ ദിവസത്തെ ഒരു സത്യാന്വേഷിയുടെ ഗരുഡപുരാണത്തെക്കുറിച്ചുള്ള ചോദ്യമാണ് ഈ ഉപനിഷത്ത് ആത്മസന്ദേശത്തിലൂടെ നൽകാനുള്ള കാരണം. ആ യൗവ്വനക്കാരനിലും ഇത് ഒരു തവണയെങ്കിലും പൂർണ്ണമായി പാരായണം ചെയ്യുകയോ, മറ്റുള്ളവർക്ക് അയച്ചു കൊടുക്കുകയോ ചെയ്യുന്നവർക്ക് ഇതിൽ പറഞ്ഞിരിക്കുന്ന അനുഗ്രഹഫലങ്ങൾ സിദ്ധിക്കട്ടെ! അർവ്വവേദീയ വിഭാഗത്തിൽപ്പെടുന്ന ഒരു ഉപനിഷത്താണ് ഗരുഡോപനിഷത്ത്.  ഗരുഡമന്ത്രവും, ഗരുഡമാലാമന്ത്രവും, സർപ്പനാശനമനുവും വാസുകീമന്ത്രവുമാണ് ഈ ഉപനിഷത്തിലടങ്ങുന്നത്. വിരാട് പുരുഷനായ ബ്രഹ്മദേവൻ നാരദനും നാരദൻ ബൃഹദ് സേനനും ബൃഹദ്രൻ ഇന്ദ്രനും ഇവൻ ഭരദ്വാജനും ഭരദ്വാജൻ ജീവൽകാമനും ജീവൽകാമൻ തന്റെ ശിഷ്യന്മാർക്കും വിവരിച്ചു കൊടുക്കുന്നതാണ് ഈ മഹനീയ ഉപനിഷത്ത്. മംഗളമായതിനെ കേൾക്കുകയും നല്ലതിനെ കാണുകയും ചെയ്യാൻ അനുഗ്രഹം ചൊരിയുക. കരുത്തുറ്റ അവയവങ്ങളോടുകൂടി ദീർഘായുസ്സോടെ കഴിയാൻ അനുഗ്രഹിക്കുക. ഇന്ദ്രനും സൂര്യനും ഗരുഡനും ബൃഹസ്പതിയും ഞങ്ങൾക്ക് മംഗളം നൽകട്ടെ. ശാന്തിപാഠം  ഓം ഭേദം കർണ്ണേഭി: ശ്രുണുയാമ ദേവാ ഭദ്രം പശ്യേമാക്ഷഭിർ യജത്രാ: സ്ഥിരൈരംഗൈ സ്തുഷ്ടവാം സസ്തനൂർഭിർവ്യശേവ ദേവഹിതം യദായൂ: സ്വസ്തി. ന ഇന...

പ്രശ്നോപനിഷത്ത്

ഇമേജ്
സാധു ദർശനം പാപവിമോചനം ഒരു ആത്മീയ ഗുരുവിനെ കണ്ടാൽ പ്രത്യേകിച്ച് സന്യാസി കണ്ടാൽ ഹൈന്ദവരെന്ന് പറയുന്ന പലരും ആദ്യം ചോദിക്കുക വീടെവിടെ? എത്ര മക്കളുണ്ട്? ഭാര്യ എവിടെ? എന്നൊക്കെയാണ്. തന്റെ ജഡിക ഭൗതിക താത്പര്യങ്ങളാകുന്ന പൂർവ്വാശ്രമ ബന്ധങ്ങളെ (ആത്മീയത ഒഴികെ) പൂർവ്വ കാലമെന്ന പോലെ ഓർമ്മയിൽ നിന്നു പോലും മായ്ച്ചുകളയാൻ ജപ ധ്യാനാദികളിലൂടെ വിരക്തി നേടിയ സന്യാസിയോടാണ് ചോദ്യം. ഒരു സന്യാസിയെ കണ്ടാൽ ബഹുമാനിക്കാനോ അദ്ദേഹത്തിലുള്ള ആത്മജ്ഞാനത്തെ നേടാനോ ശ്രമിക്കാതെ ആത്മാന്വേഷണം നടത്താതെ കുറ്റാന്വേഷണം നടത്തുന്ന കേരളീയ ഹിന്ദു ശൈലി തന്നെയാണ് ഹൈന്ദവ ദർശനങ്ങളെ വൈദേശിക മതങ്ങൾ അതിക്രമിക്കാനും അപമാനിക്കാനും ഇടയാക്കുന്നത്. ഭാരതീയദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് പ്രശ്നോപനിഷത്ത്. മാണ്ഡൂക്യം, മുണ്ഡകം എന്നീ ഉപനിഷത്തുകളെപ്പോലെ പ്രശ്നോപനിഷത്തും, അഥർവ്വവേദവുമായി ബന്ധപ്പെട്ടിരിക്കുന്നു. പത്തു മുഖ്യ ഉപനിഷത്തുകളിൽ ഒന്നാണിത്. പിപ്പലാദ ഋഷിയോട് ശിഷ്യർ ചോദിക്കുന്ന ആത്മവിദ്യയെ സംബന്ധിച്ച ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ഉപനിഷത്തിന്റെ ഉള്ളടക്കം. പ്രശ്നങ്ങളുടെ ഉപനിഷത്തായതുകൊണ്ടാണ് ഇതിന് പ്രശ്നോപനിഷത്തെന...

ഭജ ഗോവിന്ദം

ഇമേജ്
ഓം ഗും ഗുരുഭ്യോ നമഃ ശ്രീ ശങ്കരാചാര്യ ഭഗവത് പാദർ തന്റെ 14 ശിഷ്യരുമൊത്ത് വാരണാസിയിലെ ഒരു വീഥിയിലൂടെ കടന്നുപോകുമ്പോൾ ഒരു വൃദ്ധവയ്യാകരണൻ തന്റെ യുവശിഷ്യനെ സംസ്കൃതവ്യാകരണം പഠിപ്പിക്കുന്നത് കാണാൻ ഇടയായി. കാര്യം ഗ്രഹിക്കാതെ ഉരുവിട്ട് മനഃപാഠമാക്കുന്ന ശിഷ്യനെക്കണ്ട് അലിവുതോന്നിയ ജഗത് ഗുരു ശങ്കരാചാര്യർ വൈയാകരണന് നൽകിയ ഉപദേശമാണ് ഭജ ഗോവിന്ദം എന്ന കവിതയിലെ ശ്ലോകങ്ങൾ. ശങ്കരാചാര്യർ 12 ശ്ലോകങ്ങൾ ചൊല്ലിയെന്ന് സാധു വിശ്വസിക്കുന്നു.  ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ! സംപ്രാപ്‌തേ സന്നിഹിതേ കാലേ നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ ഗോവിന്ദനെ ഭജിക്കൂ, ഗോവിന്ദനെ ഭജിക്കൂ. ഹേ മൂഢാ, നീ ഗോവിന്ദനെ ഭജിക്കൂ. മരണം വന്നടുക്കുമ്പോള്‍ ഡുകൃഞ്കരണേ (സംസ്‌കൃതധാതുപാഠത്തിലെ ഒരു സൂത്രം) തുടങ്ങിയ ലൗകിക ജ്ഞാനമൊന്നും നിന്നെ രക്ഷിക്കുകയില്ല. മൂഢജിഹീഹി ധനാഗമതൃഷ്ണാം കുരു സദ്‌ബുദ്ധിം മനസി വിതൃഷ്ണാം യല്ലഭസോ നിജ കര്‍മ്മോപാത്തം വിത്തം തേന വിനോദയ ചിത്തം "നാരീസ്തനഭര നാഭീദേശം ദൃഷ്ട്വാ മാഗാ മോഹാവേശം ഏതന്മാംസവസാദി വികാരം മനസിവിചിന്തയ വാരംവാരം" സ്ത്രീകളുടെ സ്തനങ്ങളിലും നാഭീദേശങ്ങളിലും മോഹാവേശം അരുത്. ഇവയെല്ലാം മാംസത്തിന്...

ബ്രഹ്മജ്ഞാനം പകരുക

ഇമേജ്
ഓം ഗും ഗുരുഭ്യോ നമഃ  സജ്ജനങ്ങളേ, സാധു ഇന്നലെ വൈകിട്ട് കോഴിക്കോട് എത്തി. കിളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിൽ ഇന്നു മുതൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കുലാചാര ധർമ്മ പഠന ശില്പശാലയിലാണ്.  പണ്ട് കാലങ്ങളിൽ രാജസഭകളിലും, ആചാര്യ സഭകളിലും, യാഗ യജ്ഞശാലകളിലുമെല്ലാം ബ്രഹ്മത്തേക്കുറിച്ചും വിവിധങ്ങളായ ശാസ്ത്ര രഹസ്യങ്ങളേക്കുറിച്ചുമുള്ള ചർച്ചകൾ നടന്നിരുന്നു. ഇന്നത്തെ കാലത്ത് ഭരണകർത്താക്കൾക്കും, ആചാര്യന്മാർക്കും അതിനെവിടെ നേരം. ജഗത്ഗുരു: ശങ്കരാചാര്യ ഭഗവത് പാദരും, ശ്രീനാരായണ ഗുരുദേവനും, രമണ മഹർഷിയും, ചട്ടമ്പിസ്വാമിയും,സംപൂജ്യ സ്വാമി ജ്ഞാനാനന്ദ സരസ്വതി മഹാരാജും, സംപൂജ്യ സ്വാമി സത്യാനന്ദ സരസ്വതി മഹാരാജ് തുടങ്ങിയവർ അറിവിന്റെ കൗതുകം നിറച്ച നിധികുംഭങ്ങളായ ഗ്രന്ഥങ്ങളും മാർഗ്ഗദർശനങ്ങളും നൽകി ഭഗവത് പാദങ്ങളിലേക്ക് മടങ്ങി. ഗുരുവിൽ നിന്നും വേദ ഗ്രന്ഥങ്ങളിൽ നിന്നും ആത്മാനുസന്ധാനത്താലും പകർന്നു കിട്ടുന്ന ജ്ഞാനം ധ്യാന ജപാദികളിലൂടെ, ഏകാന്ത ചിന്തയിലൂടെ ജ്ഞാനാഗ്നിയായി ജ്വലിപ്പിച്ച് അത് തനിക്കും മറ്റുള്ളവർക്കും അറിവിനായി പങ്കു വെക്കാൻ ഈ കലിയുഗത്തിൽ ആർക്കാണ് സമയം?. പകർന്നു കൊടുത്താൽ തന്നെ ...