പോസ്റ്റുകള്‍

ജൂലൈ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രാമായണം A

ഇമേജ്
നാം നിത്യേന ഉപയോഗിക്കുന്ന ക്യാപ്‌സൂളുകൾ പോലെയാണ് നമ്മുടെ പുരാണേതിഹാസകഥകൾ. പല വർണങ്ങളിലുള്ള പുറന്തോടുകളാണ് ഇത്തരം ക്യാപ്‌സൂളുകളുടെ ആകർഷണം. എന്നാൽ അവയ്ക്കുള്ളിലാണ് മരുന്നുകളുള്ളത്. പുറന്തോടുകൾ, സുഗമമായി ഇവ അകത്തെത്തിക്കാനുള്ള ഒരുപാധിമാത്രം. പുരാണ കഥകൾക്കുള്ളിൽ മനുഷ്യസമൂഹത്തെ ചികിത്സിക്കാനുള്ള മഹത്തായ ഔഷധങ്ങൾ.... നന്മയുടെ സന്ദേശങ്ങൾ നിറച്ചുവെച്ചിരിക്കുന്നു. ലോകത്താകമാനം കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുമ്പോഴും ഭാരതത്തിലിന്നും സ്നേഹസുരഭിലമായ കുടുംബത്തിന്റെ പാരസ്പ‌ര്യത്തിൽ നാം അഭിരമിക്കുന്നത് ഇങ്ങനെ നമുക്ക് പകർന്നു കിട്ടിയ സന്ദേശങ്ങളിലൂടെയാണ്. അച്ഛനും മകനും.. ഭർത്താവും ഭാര്യയും.. ജ്യേഷ്‌ഠനും അനുജനും എന്നുവേണ്ട നമ്മുടെ സമസ്തബന്ധങ്ങളും ഇങ്ങനെ തീവ്രവും സ്‌നിഗ്ദ്‌ധവുമായ ഒരു നന്മ വൃക്ഷത്തിന്റെ അടിവേരുകൾ വലിച്ചെടുത്ത നീരുണ്ടു നില നില്ക്കുന്നതാണ്. കുടുംബം മാത്രമല്ല. സമൂഹത്തിലെ മറ്റു മേഖലകളിലെല്ലാംതന്നെ ഇത് പ്രകടമാണ്. ഗുരു ശിഷ്യബന്ധവും സൗഹൃദങ്ങളും രാഷ്ട്രീയ സാമൂഹ്യ വൈദ്യശാഖകളുമൊക്കെ ഇത്തരത്തിൽ ബന്ധിതമായിരിക്കുന്നു. എല്ലാറ്റിനും ഉദാഹരണങ്ങളാകുന്ന കുറെ കഥകളിലൂടെ, വാല്മീകിയും വ്യാസനും ...

കളിയമർദ്ദനം

ഇമേജ്
കാളിയ മര്‍ദ്ദനം നദീതടങ്ങള്‍ സംസ്കാരത്തിന്റെ ഉറവിടങ്ങളാണ്. കാളിന്ദീനദിയും അതുപോലെയാണ്. അതിന്റെ തീരത്തില്‍ മനോഹരമായ ഉദ്യാനങ്ങളും പുല്‍മൈതാനങ്ങളും ഗ്രാമങ്ങളും കാടുകളുമുണ്ട്. എന്നാല്‍ ഈ നദിയുടെ ഒഴുക്കില്‍ ഒരിടത്ത് ആഴമേറിയ ഒരു കയമുണ്ട്. അവിടെ അത്യുഗ്ര വിഷമുള്ള കാളിയന്‍ എന്ന ഘോരസര്‍പ്പം താമസിച്ചിരുന്നു. അവന് ആയിരം ഫണങ്ങളുണ്ട്‌. ഭാര്യമാരും മക്കളും ബന്ധുക്കളുമെല്ലാം ആ കയത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. അവിടത്തെ ജലം വിഷമയമായിരുന്നതിനാല്‍ ആ പ്രദേശമെല്ലാം മരുഭൂമിയായിരുന്നു. സസ്യലതാദികളെല്ലാം കരിഞ്ഞു പോയിരുന്നു. പക്ഷികള്‍ പോലും അതിനു മുകളില്‍കൂടി പറന്നാല്‍ മരിച്ചുവീഴും. ജലജീവികളൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഒരു കദംബമരം മാത്രമാണ് ആ നദീതീരത്ത് പൂത്തുതളിര്‍ത്ത് നില്‍പ്പുണ്ടായിരുന്നത്. വിനതയുടെ മകനായ ഗരുഡന്‍ അമ്മയുടെ ദാസ്യം അവസാനിപ്പിക്കാനായി ദേവലോകത്തേക്ക് അമ്രുതിനുപോയി. അമ്രുതംകൊണ്ട് മടങ്ങിവരുന്നവഴി ക്ഷീണിച്ച പക്ഷിരാജന്‍ വിശ്രമിക്കാനായി ആ കദംബമരത്തിലിരുന്നു. അമ്രുതകലശം തുളുമ്പി കുറച്ചു ആ വൃക്ഷത്തില്‍ വീണു. അതുകൊണ്ടാണ് ആ മരത്തിന് അമരത്വം കിട്ടിയത്. ഒരിക്കല്‍ ശ്രീകൃഷ്ണനും കൂട്ടുകാരും ഗ...